പുതുവര്ഷപ്പുലരിയില് നുകരാം നമുക്ക്
ആരോഗ്യം നല്കുന്ന സ്വാതന്ത്ര്യം
പരിശോധന പൂര്‍ത്തിയാക്കിയ ഒരു രോഗി പുറത്തേക്കിറങ്ങാന്‍ വേണ്ടി വാതില്‍ തുറന്നു. സ്വതസിദ്ധമായ ചിരിയോടെ പ്രീത വാതില്ക്കല് നില്ക്കുന്നു; എന്നെയും നോക്കി. ഞാന്‍ കൈകാട്ടി അകത്തേയ്ക്ക് വിളിച്ചു. വിടര്‍ന്ന ചിരിയോടെ പ്രീത അകത്തേയ്ക്കു വന്ന്, എന്റെ മുന്‍പിലുള്ള കസേരയിലിരുന്നു. കൈയിലുണ്ടായിരുന്ന സ്ക്കാന്‍ റിപ്പോര്‍ട്ട് പരിശോധിച്ച് അടുത്ത തുടര്‍ പരിശോധനയ്ക്കു വരേണ്ട തീയതിയും നല്കി.
പ്രീത ഒരു രാഷ്ട്രീയ പ്രവര്‍ത്തകയാണ്. അവരുടെ ജില്ലയിലെ ഏക വനിതാ പ്രതിനിധിയാണ്. പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി മീറ്റിംഗില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ കഴിഞ്ഞയാഴ്ച പോയി മടങ്ങിയതേയുള്ളൂ. രാഷ്ട്രീയത്തില്‍ ഉന്നത നിലയിലെത്താന്‍ ആഗ്രഹിക്കുന്നതായി അവരുടെ സംസാരത്തില്‍ നിന്ന് എനിക്ക് മനസിലായി. വിശേഷങ്ങളൊക്കെ കേട്ടു കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു – ഈ പുതുവര്‍ഷത്തില്‍ പ്രീത എന്തിനാണ് പ്രാധാന്യം കൊടുക്കുന്നത്?
“രാഷ്ട്രീയത്തില്‍ മുന്നേറുക” എന്ന മറുപടി പ്രതീക്ഷിച്ച എന്നെ ഞെട്ടിച്ചുകൊണ്ട് പ്രീത പറഞ്ഞു “അത് ഒരു സംശയവുമില്ല ഡോക്ടര്‍ ആരോഗ്യത്തിനു തന്നെയാണ്.”
മൂന്നു വര്‍ഷം മുന്‍പ് ഞാന്‍ ഡോക്ടറുടെ മുന്പിലിരുന്ന് പൊട്ടിക്കരഞ്ഞത് ഓര്‍ക്കാത്ത ദിനങ്ങളില്ല. എത്ര വില കൊടുത്താലും കിട്ടാന്‍ ബുദ്ധിമുട്ടുള്ള ഒന്നാണ് ആരോഗ്യം എന്നെനിക്കു മനസിലായി. അതു നമ്മള് സൂക്ഷിച്ചു സംരക്ഷിക്കേണ്ട ഒന്നു തന്നെയാണ്.
മിക്ക ഡോക്ടര്‍മാര്‍ക്കും ഒരു സ്വാര്‍ത്ഥ ചിന്തയുണ്ടായിരിക്കും; തന്നെക്കാണാന്‍ വരുന്ന രോഗികള്‍ക്ക് താന്‍ കൊടുക്കുന്ന മരുന്നു ഫലിക്കണമെന്നും അവരെല്ലാം ചിരഞ്ജീവികളായിരിക്കണമെന്നും. ഞാനും അതിനൊരപവാദമാകാനാഗ്രഹിക്കുന്നില്ല. സമൂഹത്തിന്റെ ആരോഗ്യവും എല്ലാ ഡോക്ടര്‍മാര്‍ക്കും പ്രധാനമാണ്; അവരവരുടെ ആരോഗ്യം നോക്കുന്നില്ല എങ്കിലും.
ബ്രോണീ വേയര്‍ എന്ന പാലിയേറ്റീവ് കെയര്‍ നഴ്സ് കുറിച്ചിട്ട ചില വരികളാണ് ഇപ്പോള്‍ എന്റെ ഓര്‍മ്മയില്‍ തെളിയുന്നത്. മരണാസന്നരായ ആള്‍ക്കാരെ പരിചരിക്കുന്ന ഒരു സ്ഥാപനമായിരുന്നു വേയറിന്റേത്. പരിചരിക്കുന്നതിനൊപ്പം അവരുടെ മോഹങ്ങളും മോഹഭംഗങ്ങളുമൊക്കെ വേയര്‍ ചോദിച്ചറിഞ്ഞിരുന്നു. ജീവിതത്തിലെന്തെല്ലാമോ ആകണമെന്ന് ആഗ്രഹിച്ചിരുന്നവര്‍. പൊയ്പ്പോയ ജീവിതത്തിലേക്കുറ്റു നോക്കി ഓരോരുത്തരും മനസു തുറന്നു വേയറിനു മുന്പില്; അവര്‍ക്കു ചെയ്യാന്‍ പറ്റാതിരുന്ന കാര്യങ്ങളെക്കുറിച്ച്. ഇനിയൊരു ജന്മം കിട്ടിയാല്‍ അങ്ങനെയാകണമെന്നവര് ആഗ്രഹിച്ചിരുന്നിരിക്കാം.
അവസാന നാളുകളില്‍ കൂടുതല്‍ പേര്‍ക്കും തോന്നിയത് ജീവിതം തങ്ങള്‍ ആഗ്രഹിച്ചതു പോലെയായിരുന്നില്ല ; ചുറ്റുമുള്ളവരുടെ പ്രതീക്ഷയ്ക്കൊത്തവര് ജീവിച്ചു എന്നതാണ്.
ദിനങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞ അന്തേവാസികളുടെ നൈരാശ്യത്തില്‍ നിന്ന് വേയറിനു മനസ്സിലായ മറ്റൊരു കാര്യമുണ്ട്. ആരോഗ്യത്തിനു കൂടുതല്‍ പ്രാധാന്യം കൊടുത്തിരുന്നുവെങ്കിലെന്ന് മിക്കവര്‍ക്കും തോന്നിയിരുന്നു എന്നത്.
ആരോഗ്യം നമുക്ക് തരുന്നത് അസാമാന്യമായ ആത്മവിശ്വാസവും മനോധൈര്യവുമാണ്. ആരോഗ്യമുള്ളപ്പോള്‍ ഉള്ള അതിരുകളില്ലാത്ത സ്വാതന്ത്ര്യം തിരിച്ചു പിടിക്കാന്‍ പറ്റാത്ത അവസ്ഥയിലേ അത് മനസിലാകുകയുമുള്ളൂ.
“Health brings a freedom very few realise, until they no longer have it.” വേയറിന്റെ പ്രചോദനമേകുന്ന വാക്കുകളാണിത്.
എനിക്ക് ചികിത്സ വേണം എന്നു പറയാന്‍ പോലും പറ്റാത്ത അസ്വാതന്ത്ര്യം, ആ അവസ്ഥയില്‍ ചിലരെയെങ്കിലും ഞാനും കണ്ടുമുട്ടിയിട്ടുണ്ട്. അതിനാല്‍ ഈ പുതുവത്സരത്തിലെങ്കിലും ആരോഗ്യം നല്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കൂ…ജീവിത നെട്ടോട്ടത്തിനിടയില്‍ ആരോഗ്യ പരിപാലനത്തിനായി സമയം കണ്ടെത്തൂ….
എല്ലാവര്ക്കും ആരോഗ്യദായകമായ പുതുവത്സരം ആശംസിക്കുന്നു.
“Healthy Wealthy Happy New Year!!!”
*************
ഡോ. ചിത്രതാര
(കാന്‍സര്‍ സുഖപ്പെട്ട ശേഷം 28 വര്‍ഷത്തോളം ജീവിച്ചു. 86-ാം വയസില്‍ മരിച്ചത്, വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന്) " അധികതുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ .... യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ? " ജീവിതത്തിന്റെ നശ്വരതയെക്കുറിച്ച് 'വീണപൂവി'ലൂടെ കുമാരനാശാന്…
continue reading"ജീവിതമെല്ലാം ഒരു നാടകം പോല്‍ നാമെല്ലാം അതിലെ നടീനടന്മാര് " എന്റെ അമ്മ ഇടയ്ക്കിടെ ഇങ്ങനെ പറയുമായിരുന്നു. ചിലപ്പോള്‍ ജീവിതാനുഭവങ്ങളാകാം അമ്മയെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചിരുന്നത്. എന്റെ അമ്മ - കൊട്ടുപ്പള്ളില്‍ കെ.ജി തങ്കമ്മ, രണ്ട്…
continue readingഇന്നത്തെ വറ്റി വരണ്ട മണിമലയാറിന്റെ തീരത്ത്, ഇളകിക്കിടക്കുന്ന കല്പടവുകളിലിരുന്ന് ഓര്‍മ്മകളിലൂടെ പിറകോട്ടു നോക്കുകയാണ് ഡോ. ചിത്രതാര... ഒരിക്കലും തിരികെ വരാത്ത കാലത്തിലേക്ക്... നഷ്ട വസന്തങ്ങള്‍... മോഹങ്ങള്‍... മോഹഭംഗങ്ങള്‍.... അവിടെ കൊട്ടുപ്പള്ളില്‍ നായര്‍ തറവാട്ടിലെ ഇളയകുട്ടിയായി…
continue reading(അര്‍ബുദം വരുത്തിയ സാമ്പത്തിക ക്ലേശത്തെ സ്വയംതൊഴിലിലൂടെ നേരിട്ട വീട്ടമ്മ) ഇന്ന്, ഈ മേയ്ദിനത്തില്‍ എന്റെ മനസിലേക്ക് വരുന്നത് റോസമ്മയാണ്. അപ്രതീക്ഷിതമായി വന്ന സ്തനാര്‍ബുദ ചികിത്സയ്ക്കിടയില്‍ വന്ന വന്‍ സാമ്പത്തിക ക്ലേശത്തെ നേരിട്ട്, സ്വയംതൊഴിലിലൂടെ വിജയിച്ച…
continue readingവനജയുടെയും സുകുവിന്റേയും സ്വരം കേട്ടു. എന്തു പറ്റി. അവര്‍ മാസത്തിലൊന്നേ വരാറുള്ളല്ലോ. കഴിഞ്ഞ ആഴ്ച വന്നിട്ടു പോയതല്ലേയുള്ളൂ. എന്തേ പൊടുന്നനേ ഇന്ന് വന്നത്. ഇന്ന് ഞായറാഴ്ചയാണല്ലേ. കഴിഞ്ഞയാഴ്ച മോള് തന്നെയാണ് വന്നത്. സുകുവിന് വേറെന്തോ…
continue readingഉഷയുടെ പേര് വിളിച്ചു. ഉഷയും ഭര്‍ത്താവും ഒ.പി. കണ്‍സള്‍ട്ടിംഗ് റൂമിലേക്ക് വേഗം കയറി. രണ്ടുപേരുടെ മുഖത്തും വിഷാദം തളംകെട്ടി നിന്നിരുന്നു. " ഉഷേ എന്തു പറ്റി ? " ഞാന്‍ ചോദിച്ചു. ഉഷേടെ മുഖം…
continue readingCancer screening camps and treatment of persons detected with cancer through screening are Block level projects of the Kerala Government. On December 27th 2017, a…
continue readingകാന്‍സര്‍ നിര്‍ണയ ക്യാമ്പും തുടര്‍ ചികിത്സയും ബ്ലോക്കുതല സര്‍ക്കാര്‍ പദ്ധതിയാണ്. ഡിസംബര്‍ 27ന് വെളിയനാട് വച്ച് ഇത്തരത്തിലൊരു സമ്മേളനവും ക്യാമ്പും ഉണ്ടായിരുന്നു. അതില്‍ കാന്‍സര്‍ ബോധവത്ക്കരണ ക്ലാസ് എടുക്കാന്‍ വേണ്ടിയാണ് ശ്രീ. വേണുഗോപാല്‍ എന്നെ…
continue readingപുതുവര്ഷപ്പുലരിയില് നുകരാം നമുക്ക് ആരോഗ്യം നല്കുന്ന സ്വാതന്ത്ര്യം പരിശോധന പൂര്‍ത്തിയാക്കിയ ഒരു രോഗി പുറത്തേക്കിറങ്ങാന്‍ വേണ്ടി വാതില്‍ തുറന്നു. സ്വതസിദ്ധമായ ചിരിയോടെ പ്രീത വാതില്ക്കല് നില്ക്കുന്നു; എന്നെയും നോക്കി. ഞാന്‍ കൈകാട്ടി അകത്തേയ്ക്ക് വിളിച്ചു.…
continue readingState should prompt women to undertake health check-ups, say doctors Screening of women aged 40 years and above should be made a norm in the…
continue reading14 kg ovarian tumor was removed from the abdomen of a 21 yr old youngster.Surgery was done 3 weeks back by Dr.Chitrathara & team at…
continue readingഇന്ത്യയിൽ സ്ത്രീകളിലെ കാൻസറുകളിൽ ഒന്നാം സ്ഥാനത്താണ് ഗർഭാശയഗള കാൻസർ. കേരളത്തിൽ രണ്ടാം സ്ഥാനത്തും. ഗർഭാശയഗള കാൻസറിന്റെ കാരണം ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) അണുബാധയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഗർഭാശയഗള കാൻസറിനെക്കുറിച്ച് അറിയാം... ഹ്യൂമൻ പാപ്പിലോമ വൈറസ്…
continue reading